വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്സ് മൂന്ന് വിമാനങ്ങള്‍ ലീസിന് നല്‍കിവയര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയാണെന്നും വിവിധ കാരണങ്ങളാല്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതായും കമ്പനി അറിയിച്ചു. അഞ്ച് വിമാനങ്ങള്‍ ഗ്രൗണ്ടിലിറക്കിയത് കാരണം ചൊവ്വാഴ്ച മാത്രം 19 സര്‍വീസുകളാണ് കാന്‍സല്‍ ചെയ്യേണ്ടിവന്നത്.
ലീസ് കാലാവധി അവസാനിച്ചതിനാലാണ് മൂന്ന് വിമാനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. ലീസ് തുക നല്കുന്നതില് വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണിതെന്ന റിപ്പോര്‍ട്ടുകള്‍ പക്ഷെ, അധികൃതര്‍ നിഷേധിച്ചു. എഞ്ചിന് ലീസുകളുടെ കാലാവധി കഴിഞ്ഞതും സാങ്കേതിക കാരണങ്ങളുമാണ് വിമാനങ്ങള്‍ നിലത്തിറക്കിയതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 2018 ഒക്ടോബറില്‍ 123 വിമാനങ്ങളാണ് ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക