കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കൊടിയ മഞ്ഞുവീഴ്ചയില്‍ യുകെയില്‍ വൈദ്യുതിവിതരണം ട്രെയിന്‍ വ്യോമഗതാഗതവും സ്തംഭിച്ചു.സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. വടക്കുകിഴക്കന്‍ സ്കോട്ലാന്‍ഡിലെ ബ്രേമറില്‍ മൈനസ് 14.4 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം താപനില രേഖപ്പെടുത്തിയത്. ലിന്കോണ്ഷിയര് മേഖലയിലെ ഹോള്ബീച്ചിലാണ് ഈ വര്‍ഷം കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്.
കൊടുംതണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തിര സര്‍വീസകുള്‍ ഉപയോഗപ്പെടുത്തി യാത്ര നടത്താനാണ് അധികൃതരുടെ നിര്‍ദ്ദേശം. വൈദ്യുതി ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ജനജീവിതത്തെ ഈ കാലാവസ്ഥാവ്യതിയാനം കാര്യമായി ബാധിച്ച അവസ്ഥയാണ്.
വിവിധ ഇടങ്ങളില്‍ നടക്കേണ്ട സ്പോര്‍ട്ടിംഗ് ഇവന്റുകളും തടസപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മഞ്ഞ് വീഴ്ച രൂക്ഷമായ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ടെനമ്ബിള് റോഡില്‍ ബോഡ്മിന്‍ മൂറില് 100ഓളം വാഹനങ്ങള്‍ വെളിച്ചക്കുറവു മൂലം കുരുക്കില്പ്പെട്ടിരിക്കെയാണ്.
12 സെന്റീമിറ്റര്‍ കനത്തിലാണ് ഇവിടെ മഞ്ഞ് വീഴ്ചയുണ്ടായിരിക്കുന്നത്. കടല്‍ത്തീരങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പലയിടങ്ങളിലേക്കും ഇപ്പോള്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ റോഡുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക