തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ദുരൂഹതകളുടെയും കെട്ടുകഥകളുടെയും ഈറ്റില്ലമായിരുന്ന ഹൈമവതി കുളത്തിന് ശാപമോക്ഷം. കാലാകാലങ്ങളായി ഹൈമവതികുളത്തെ ചുറ്റിപറ്റി നിരവധി പ്രേതകഥകളാണ് പ്രചരിച്ചു വരുന്നത്. ഇതിനെ മുതലെടുത്ത് ഇവിടം സാമൂഹിക വിരുദ്ധർ തങ്ങളുടെ കേന്ദ്രമാക്കിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് കേരള യൂണിവേഴ്സിറ്റി ക്യാമ്ബസ് അസോസിയേഷന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പില്‍ നിന്നും 15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
നവീകരിച്ച ഹൈമാവതി കുളത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. സങ്കല്പ കഥകളിലൂടെ കുപ്രസിദ്ധി നേടിയ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്ബസിലെ ഹൈമാവതി കുളം 15 ലക്ഷം രൂപ ചെലവഴിച്ച് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ആണ് നവീകരിച്ച് ശുദ്ധജലസംഭരണിയായി മാറ്റിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക