നടി നയൻതാരയെപ്പറ്റി പൊതുവേദിയിൽ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ നടൻ രാധാരാവിയെ ഡി എം കെയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ പദവിയിൽ നിന്നും രാധാ രവിയെ നീക്കം ചെയ്തതായി ഡി എം കെ ഗണരാൽ സെക്രട്ടറി കെ അൻപഴകൻ അറിയിച്ചു.
നയൻതാരയുടെ പുതിയ ചിത്രമായ കൊലൈയുതിർ കാലത്തിന്റെ ട്രെയ്ലർ റിലീസ് ചടങ്ങിൽ വച്ചായിരുന്നു രാധാരവിയുടെ വിവാദ പരാമർശം.
“നയൻതാര പ്രേതമായും സീതയായും അഭിനയിക്കുന്നു. പണ്ട് കെ ആർ വിജയയെപ്പോലെ മുഖത്ത് നോക്കുമ്പോൾ പ്രാർത്ഥിക്കാൻ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്.” എന്ന് തുടങ്ങി നയൻതാരയ്ക്കെതിരെ അശ്ളീല പരാമർശം നടത്തുകയായിരുന്നു.
തുടർന്ന് ഗായിക ചിന്മയി, സംവിധായകൻ വിഘ്നേശ് ശിവൻ തുടങ്ങിയവർ രാധാരാവിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
പൊള്ളാച്ചി പീഡനസംഭവത്തെ പറ്റിയും രാധാരവി മോശം ഭാഷയിൽ പരാമർശം നടത്തിയിരുന്നു. ” എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാൾ ഒരുപെൺകുട്ടിയെ പീഡിപ്പിച്ചാൽ അത് ചെറിയ ചിത്രം. പൊള്ളാച്ചിയിലേത് പോലെ, 40 പേര് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചത് അത് വലിയ ചിത്രം.” രാധാരാവി പറഞ്ഞു.
നേരത്തെ മി ടൂ കാമ്പയിനിന്റെ ഭാഗമായും രാധാരവിയ്ക്കെതിരെ ആരോപണമുയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക