ഓച്ചിറയിൽ നിന്നും നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി റിമാൻഡിൽ. ഒന്നാംപ്രതി മുഹമ്മദ് റോഷനാണ് റിമാന്‍ഡിലായത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ഇന്ന് ശിശു സംരക്ഷണ സമിതിക്ക് കൈമാറും.
മുംബൈ പനവേലില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പനവേല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതിയില്‍ നിന്നു ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയാണ് കേരളത്തിലെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചു സംശയം നിലനില്‍ക്കുന്നതിനാല്‍ പോലീസ് ആവശ്യപ്പെട്ടതുപ്രകാരം രാജസ്ഥാനിലെ രാം പുര സ്കൂളില്‍ നിന്നു നല്കിയ ടിസി പെണ്‍കുട്ടിയുടെ പിതാവ് ഹാജരാക്കി. അതില്‍ പെണ്‍കുട്ടിയുടെ ജനന തീയതി 2001 സെപ്റ്റംബര്‍ 17 എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇതനുസരിച്ചു കുട്ടിക്ക് പതിനേഴര വയസേ ആയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക