പറ്റ്ന: ലോക്സഭാ തെരഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ പാര്‍ട്ടിയുമായി ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ്. ‘ലാലു റാബ്റി മോര്‍ച്ച’ എന്ന പേരില്‍ വരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജഹാനാബാദ്, ഷിയോഹര്‍ മണ്ഡലങ്ങളില്‍ തന്റെ ആളുകള്‍ക്ക് സീറ്റ് വേണമെന്ന് തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്.ജെ.ഡി സീറ്റ് നല്‍കിയിരുന്നില്ല. അതേ സമയം തേജ് പ്രതാപ് യാദവിന്റെ മുന്‍ ഭാര്യാ പിതാവായ ചന്ദ്രികാ റായ്ക്ക് നിര്‍ണ്ണായകമായ സാരന്‍ സീറ്റ് നല്‍കുകയും ചെയ്തിരുന്നു.
ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെ തേജ്പ്രതാപ് വിവാഹം കഴിച്ചെങ്കിലും ആറ് മാസത്തിന് ശേഷം ഇവര്‍ വിവാഹമോചിതരായിരുന്നു. സ്തുതി പാഠകരുടെ വലയത്തില്‍ കുടുങ്ങിയിരിക്കുകയാണ് തേജസ്വി യാദവെന്നും സഹോദരനെ അവര്‍ തനിക്കെതിരെയാക്കിയെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു. കഴിഞ്ഞയാഴ്ച ആര്.ജെ.ഡി യുവജന വിഭാഗം നേതൃത്വത്തില്‍ നിന്ന് തേജ് പ്രതാപ് രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക