ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിശ്വസ്ത സംഘടനകളുടെ റിപ്പോർട്ട് ഉണ്ടെന്നാണ് പാക് വിദേശകാര്യമന്ത്രി പറഞ്ഞത്. മേഖലയില്‍ യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാക്കിസ്ഥാന് ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു
ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സുകളില്‍ നിന്ന് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന് ഖാന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.ഇന്ത്യയുടെ ഭരണാധികാരികള്‍ യുദ്ധവെറിയിലാണെന്നും ഖുറേഷി ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന വിദേശകാര്യ മന്ത്രാലയം അതിര്‍ത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക