രാജ്യത്ത് പാചകവാതക വിലയിൽ വർദ്ധന. സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് (14.2 കിലോഗ്രാം) ദില്ലിയില്‍ 28 പൈസയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ആറു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 496.14 രൂപയും 712.50 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിന്റെ വില ഉയര്‍ന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.പുതിയ വര്‍ധനവോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സബ്സിഡിയോടെയുള്ള എല്‍പിജി സിലിണ്ടറിന് 82 രൂപ വര്‍ധിച്ചു. 2014ല്‍ 414 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 496 രൂപയായി ഉയര്‍ന്നിരിക്കുന്നത്. മെയ് ഒന്ന മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക