കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതിനു ശേഷം അരുംകൊല ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മനുഭവന്‍ ടെക്രിയിലെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങി പോകുകയായിരുന്നു പെണ്‍കുട്ടി. ബന്ധുവായ പതിനാറുകാരിയും ഒപ്പമുണ്ടായിരുന്നു.
ഇതേസമയം, അടുപ്പം കാണിച്ച് അടുത്തെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് കല്ലുകൊണ്ട് കുട്ടിയുടെ തല തല്ലി തകര്‍ത്ത് കൊലപ്പെടുത്തി. ബന്ധുവായ പെണ്‍കുട്ടിക്ക് കുറ്റവാളികളെ അറിയാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം നടത്തിയ പൊലീസ് ബന്ധുവായ പെണ്‍കുട്ടിയേയും അയല്‍വാസികളായ രണ്ടു യുവാക്കളേയും അറസ്റ്റു ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധന ഫലത്തിനുവേണ്ടി കാത്തിരിക്കുകയാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക