വിളക്കേന്തിയ വനിത എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ സേവനം ഓർമപ്പെടുത്താനാണ് നഴ്സസ് ദിനവും നടത്തുന്നത്. മുന്നിൽ വരുന്നവരുടെ ദുഖത്തെ സ്വയം നെഞ്ചിലേറ്റിയും, ഉള്ളിലുള്ള സങ്കടങ്ങളെ മറന്നുകൊണ്ടു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സന്തോഷങ്ങളിൽ പങ്കു കൊണ്ടും, പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ കൈകളിൽ ഏറ്റുവാങ്ങുമ്പോഴും മൃതശരീരം പൊതിഞ്ഞുകെട്ടി നൽകുമ്പോഴും മരവിച്ച മനസ്സ് എന്നു മറ്റുള്ളവര്‍ വിധി എഴുതുമ്പോളും മനസ്സിലെ വികാരവേലിയേറ്റങ്ങളെ നിയന്ത്രിച്ച് സാഹചര്യത്തിനനുസരിച്ച് പെരുമാറുകയും , ദിവസത്തിന്റെ പകുതി സമയവും ആശുപത്രികളിൽ ചിലവാക്കുകയും ചെയ്തു ഭൂമിയിലെ മാലാഖഎന്ന നാമധേയത്തിൽതളച്ചിട്ടിരിക്കുന്ന നഴ്സുമാരുടെ ദിവസമാണ് ഇന്ന്.
ഇന്ത്യയെ സംബന്ധിച്ചടത്തോളം കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ വലിയ പങ്കാണ് വഹിക്കുന്നത് . ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിങ്. നഴ്സുമാർ 365 ദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണ്. സുസ്ഥിരവികസനലക്ഷ്യം കൈവരിക്കാനുള്ള താക്കോൽ നഴ്സുമാർ തന്നെയാണ്. ;അവരുടെ പ്രവർത്തനങ്ങൾ അവശതയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യപുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്.
ഈ സമൂഹത്തിൽ ഓരോ നഴ്സുമാരും ചെയ്തുകൊണ്ടിരിക്കുന്ന അമൂല്ല്യമായ ഈ തൊഴിലിന്റെ സ്മരിച്ചു കൊണ്ട് ലോകത്തെമ്പാടുമുള്ള നഴ്സുമാർക്കും റിയൽ ന്യൂസ് കേരളയുടെ നഴ്സസ് ദിനാശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക