സംസ്ഥാനത്ത് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളുടെ പുതിയ രൂപം. സ്വൈപ്പ് ചെയ്യുന്ന ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ഹാക്കിങിലൂടെ തട്ടിയെടുത്ത് വ്യാജ കാർഡുകൾ നിർമ്മിച്ച് പണം തട്ടുന്ന രീതിയാണ് ഇപ്പോൾ സംസ്ഥാനത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി സമാന രീതിയിലുള്ള നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കൊല്ലത്തു മാത്രം ഇത്തരത്തിലുള്ള 10 ഓളം കേസുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത്.
സുരക്ഷിതമല്ലാത്ത സ്ഥാപനങ്ങളിൽ കാർഡുകൾ സ്വൈപ്പ് ചെയ്തത് വഴിയാണ് മിക്കവർക്കും പണം നഷ്ടമായത്. സ്കിമ്മർ ഘടിപ്പിച്ചിട്ടുള്ള സ്വൈപ്പിങ് മെഷീനിൽ കാർഡ് ഉപയോഗിക്കുമ്പോൾ പിൻ നമ്പറടക്കം എല്ല്ലാ വിവരങ്ങളും ഹാക്കർമാർക്ക് ലഭിക്കും. ഇതിനു പലപ്പോഴും ജീവനക്കാർ തന്നെ കൂട്ടുനിലക്കാറുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക