കണ്ണൂർ : കാൽ പന്തുകളിയിലെ ആവേശത്തോടൊപ്പം കാരുണ്യത്തിന്റെ ജീവജലവുമായി പതിനൊന്നാം വർഷത്തിലേക്ക് കാൽ വയ്ക്കുകയാണ് ബിസ്മില്ലാ എട്ടിക്കുളം. രാമന്തളി പഞ്ചായത്തിലേ നൂറു കണക്കിന് കുടുംബങ്ങൾക്ക് കഴിഞ്ഞ പത്ത് വർഷക്കാലമായി ബിസ്മില്ലാ എട്ടിക്കുളം മുടങ്ങാതെ കുടിവെള്ളം നൽകിവരുന്നു. ഇതിനുള്ള ഭാരിച്ച ചിലവുകൾ വഹിക്കുന്നത് ഈ ക്ലബ്ബ് തന്നെയാണ്. ഒരു ദിവസം 50,000 ലിറ്ററിനി മുകളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്.
ബിസ്മില്ലാ എട്ടിക്കുളം കുഴിച്ച കിണറിലെ വെള്ളം കുറവ് കാരണം വേറെയും രണ്ട് കിണറിൽ നിന്ന് വെള്ളം എടുത്താണ് കുടിവെള്ള വിതരണം മുന്നോട്ട് പോകുന്നത്. നാട്ടിലും വിദേശത്തുമായി ഇവർക്ക് 150 ഓളം മെമ്പർ മാരുമുണ്ട്.
കുടിവെള്ള വിതരണം രാവിലെ 6 മണിമുതൽ ആരംഭിച്ചാൽ രാത്രിവരെയാണ് നീളുന്നത്. സർക്കാർ ടാങ്കർ ലോറികളെ എട്ടിക്കുളത്തെ ജനങ്ങൾ കത്ത് നിൽക്കാറില്ല.കുടിവെള്ള പ്രവർത്തനം പുണ്യമായി കാണുന്ന ക്ലബ് പ്രവർത്തകർ എട്ടികുളത്തെ ജനങ്ങൾക്ക് യദേഷ്ടം വെള്ളം നൽകിക്കൊണ്ടിരിക്കുന്നു.
ഒരു വർഷം നാല് ലക്ഷം രൂപ ഈ പുണ്യ പ്രവത്തനത്തിന് ചിലവ് വരുന്നുണ്ട് വർഷം തോറും നാലു ലക്ഷം രൂപ ക്ലബ് ഇതിനായി മാറ്റിവയ്ക്കാറുണ്ട്. ആദ്യ കാലങ്ങളിൽ പിക്ക് അപ്പ് വാനും ടാങ്കും വാടകയ്ക്കു എടുത്താണ് കുടിവെള്ളം വിതരണം ചെയ്തത്, എന്നാൽ കഴിഞ്ഞ 5 വർഷമായി ക്ലബ്ബ് സ്വന്തമായി 8 ലക്ഷം രൂപക്ക് ടാങ്കർലോറി വാങ്ങുകയുണ്ടായി, കഴിഞ്ഞ കാലങ്ങളിലുണ്ടായ ശക്തമായ കുടിവെള്ള ക്ഷാമം മനസ്സിലാക്കിയ ക്ലബ്ബ് പ്രവർത്തകർ എട്ടിക്കുളത്തിന്റെ കടലോര മേഖലയിൽ എട്ട് ലക്ഷം രൂപ ചിലവിൽ ആറു സെൻറ് സ്ഥലം വാങ്ങുകയും അതിലൊരു വിശാലമായ കിണറും പമ്പ് ഹൗസും നിർമ്മിച്ചു. ആ കിണറിൽ നിന്നുമാണ് വെള്ളം വിതരണം ചെയ്ത് വരുന്നത്.
എട്ടിക്കുളത്തിന്റെയും പരിസര പ്രദേശങ്ങളിലെ ഇടുങ്ങിയ വഴികളിൽ ഇവരുടെ വലിയ ടാങ്കർലോറി കടക്കാതെ വന്നതിനാലൽ ചെറിയ ടാങ്കർ കൂടി കഴിഞ്ഞ വർഷം വാങ്ങുകയും കുടിവെള്ള വിതരണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇതിനു നേതൃത്വം നൽകി വരുന്നത് ടിപി താജുദീൻ, സിസി സുലൈമാൻ ,എൻപി സാലു എന്നിവരടങ്ങിയ കമ്മിറ്റിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക