നിസ്സാരകാര്യങ്ങൾക്ക് അസമയത്ത് പോലും തന്നെ വിളിച്ചു ശല്യം ചെയ്യുന്ന കീഴുദ്യോഗസ്ഥരെകൊണ്ടു പൊറുതിമുട്ടി ഡിജിപി ശ്രീലേഖ ഐ പി എസ്. നിസ്സാര കാര്യങ്ങൾക്ക് എപ്പോഴുമെപ്പോഴും തന്നെ വിളിച്ചു ശല്യം ചെയ്യരുതെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള മൂന്നു സർക്കുലറുകളാണ് ശ്രീലേഖ ഐ പി എസ് പുറത്തിറക്കിയത്. നിസ്സാര കാര്യങ്ങൾക്ക് തന്നെ നേരിട്ട് വിളിച്ചു ശല്യപ്പെടുത്തരുതെന്നും മേലുദ്യോഗസ്ഥർ വഴി മാത്രമേ തന്നെ ബന്ധപ്പെടാവൂ എന്നും സർക്കുലറിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് ഡിജിപിയെ വിളിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് ഇക്കാലത്ത് ജയില്‍ പരിശീലന കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റം കിട്ടുകയും ചെയ്തു. ആദ്യത്തെ സർക്കുലർ പാലിക്കാത്തതിനെ തുടർന്ന് ഏപ്രിൽ എട്ടാം തീയതി ഇതേ വിഷയത്തിൽ ഡിജിപി രണ്ടാമത്തെ ഉത്തരവിറക്കിയിരുന്നു. അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ മേഖലാ ഡിഐജിയെയോ ആണ് വിളിക്കേണ്ടതെന്നും അവരാണ് തന്നെ വിളിച്ച് കാര്യം അറിയിക്കേണ്ടതെന്നും സര്‍ക്കുലറില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഗുരുതരമായ ക്രമസമാധാന പ്രശ്നം,ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം,മരണം എന്നിവയാണ് അടിയന്തര സാഹചര്യങ്ങളെന്നും വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ രണ്ടാമത്തെ സർക്കുലർ പുറത്തു വന്നിട്ടും അസമയത്തെ അനാവശ്യ കോളുകൾക്ക് ഒരു കുറവുമുണ്ടായില്ല. തടവുകാരുടെ അകമ്പടിക്ക് പൊലീസുകാരെ കിട്ടുന്നില്ലെന്നുള്ള പരാതിയും തടവുകാരുടെ രോഗവിവരങ്ങള്‍ പങ്കുവയ്ക്കലുമൊക്കെയായി ഡിജിപിയുടെ ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടേയിരുന്നു.
ഇതേ തുടർന്നാണ് മൂന്നാമതും വിഷയത്തിൽ സർക്കുലർ പുറത്തിറക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക