കണ്ണൂര്‍: അന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കാണ് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു.
താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പി.കെ ശ്യാമള, രാജിവയ്ക്കണോ തുടരണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും പറഞ്ഞു. നിസ്സാര കാര്യത്തിന്റെ പേരില്‍ കണ്വെന്ഷന് സെന്ററിന് അനുമതി നിഷേധിച്ച് ഒരു പ്രവാസിക്ക് ആത്മഹത്യക്ക് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന വലിയ പ്രതിഷേധമാണ് രാജിവെക്കാനുള്ള പ്രധാന കാരണം.
രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.കെ ശ്യാമളയോട് വിശദീകരണം തേടിയിരുന്നു. അവര്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. അതിന് ശേഷം ജില്ലാ സെക്രട്ടറി എം.വി ജയരാജന് അവരോട് രാജി നല്കാന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള
പ്രതികരിക്കാൻ ഇവിടെ എഴുതുക