തിരുവനന്തപുരം: ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്നങ്ങളെ സംബന്ധിച്ച് കെ.സി. ജോസഫ് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചില തടവുകാരെ ജയില്‍ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ജയില്‍ ഗേറ്റുകളില്‍ സുരക്ഷക്കായി സ്കോര്‍പ്പിയോണ്‍ സംഘത്തെ നിയോഗിക്കുമെന്നും പറഞ്ഞു. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നു എന്നായിരുന്നു കെ.സി. ജോസഫിന്റെ ആരോപണം. ജയിലില്‍ കിടന്ന് തടവുകാര്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും കണ്ണൂരിലേത് സെന്‍ട്രല്‍ ജയിലോ അതോ കശ്മീരിലെ തീവ്രവാദ കേന്ദ്രമാണോ എന്നായിരുന്നു കെ.സി. ജോസഫ് ചോദിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. 25ലധികം ഫോണുകള്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് മാത്രം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവയും ജയിലില്‍ നിന്ന് പിടിച്ചിരുന്നു. ടി പി വധക്കേസ് പ്രതികളടക്കമുള്ളവരുടെ അടുത്ത് നിന്നായിരുന്നു ഫോണുകള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക