കുടുംബം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആരോപിച്ച് എഞ്ചിനീയര്ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചു. ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സീനിയര്‍ എഞ്ചിനീയറായ പ്രകാശ് സിങ്ങ്(55) ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ശനിയാഴ്ച്ചയാണ് സംഭവം.
ഭാര്യയും 22കാരിയായ മകളും 13കാരനായ മകനും ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രകാശ് മൂവരെയും കൊലപ്പെടുത്തിയത്. ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരിന്നു.ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നുള്ള കുടുംബം എട്ട് വര്‍ഷമായി ഹരിയാനയിലെ ഗുര്ഗാനിലാണ് താമസം.മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക