കോഴിക്കോട്: സ്കൂള്‍ വാഹനത്തിന്റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടുപ്പില്‍ വിനീത് ദീപ്തി ദമ്പതികളുടെ ഒന്നര വയസ്സുകാരനായ മകന് ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു ദാരുണമായ അപകടം നടന്നത്.
സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ഓട്ടോ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടർന്ന് പിന്നില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതെ ഡ്രൈവര്‍ ഓട്ടോ പിറകോട്ട് എടുക്കുകയായിരുന്നു. കുട്ടി വാഹനത്തിന്റെ പിന്നിലായി റോഡില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇവിടെയുള്ളത് ഡ്രൈവര്‍ കണ്ടില്ല. അപകടം നടന്ന ഉടനെ ഹൃതികിനെ താമരശ്ശേരി ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയ്ക്കിടെ ഇന്ന് രാവിലെ എഴ് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. വര്‍ഷ, ഹരിഹര്‍ഷ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക