നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയിയുടെ ചിത്രങ്ങൾ പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് മാനേജ്മെന്റ്. കോളേജിൽ തെളിവെടുപ്പിനെത്തിയ യുവജന കമ്മീഷൻ പ്രതിനിധികളോടാണ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകരോട് തട്ടിക്കയറി എന്നാരോപിച്ചാണ് കഴിഞ്ഞ 23ന് 7 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജിഷ്ണു പ്രണോയ് കേസിൽ സി.ബി.ഐ യുടെ മുൻപാകെ സാക്ഷിയായി മൊഴിനല്കിയ ഗോവർദ്ധനാണ് സസ്പെൻഷനിലായ ഒരു വിദ്യാർത്ഥി. ജിഷ്ണു പ്രണോയ് കേസിൽ സാക്ഷിപറഞ്ഞ വിദ്യാർത്ഥികളെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് കോളേജ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
വിദ്യാർത്ഥികളുടെ ഇൻറ്റേണ മാർക്ക് കുറച്ച് പീഡിപ്പിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.വിദ്യാർത്ഥികളുടെ പരീക്ഷകളുടെ മാർക്ക് തിരയുതി എന്ന പരാതിയുയർന്നതിനെ തുടർന്ന് യൂണിവേഴ്സിറ്റി സിറ്റിക്കേറ്റ് അന്വേഷണം നടത്തിയിരുന്നു. വിഷയം സിറ്റിക്കേറ്റ് ചർച്ചയെയ്യാനിരിക്കുകയാണ്.
യുവജന കമ്മീഷൻ അംഗം രാജേഷ്, കോഡിനേറ്റർ അഡ്വ. എം രൺദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കോളേജിൽ തെളിവെടുപ്പ് നടക്കുന്നത്.
കുട്ടികളുടെ ഭാവിയെ തകർക്കുന്ന നടപടികളാണ് കോളേജ് അധികൃതർ നടത്തുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരായ നടപടികൾ യുവജന കമ്മീഷൻ സ്വീകരിക്കുമെന്നും യുവജന കമ്മീഷൻ കോഡിനേറ്റർ അഡ്വ. എം രൺദീഷ് റിയൽ ന്യൂസിനോട് പറഞ്ഞു.
അതേസമയം,എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിൽ സമരം നടക്കുകയാണ്. സസ്പെൻഷൻ പിൻവലിച്ചതായി രേഖാമൂലം അറിയിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക