കോട്ടയം: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നല്കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എംപി നല്കിയ അപ്പീലില്‍ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. കേസിലെ വാദം കേൾക്കൽ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.
ചെയര്മാന് കെ എം മാണിയുടെ മരണത്തിന് പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ നേടി. ഇതേത്തുടര്‍ന്നാണ് ജോസ് കെ മാണിവിഭാഗം അപ്പീല്‍ നല്‍കിയത്.
പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതിവിധി ആകാംക്ഷയോടെയാണ് ഇരുവിഭാഗവും യുഡിഎഫും കാണുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഗ്രൂപ്പ് പോരിന് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ അത് പ്രതികൂലമായി ബാധിക്കുമോ എന്ന സംശയത്തിലാണ് യു.ഡി.എഫ് നേതൃത്വം.
കേരള കോൺഗ്രസിനാണ് പാല നിയജക മണ്ഡലം. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതും കേരളം കോൺഗ്രസ് എം ആണ്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് പോരിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ഭയം യു.ഡി എഫിനെ അലട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക