ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും,ഫോണ്‍ നമ്പറും ചോര്‍ന്നതായി ആരോപണം. ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഡിഐ ഫൗണ്ടേഷനാണ് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഫൗണ്ടേഷനിലെ ഗവേഷകന് സന്യാം ജെയിനാണ് വിവരങ്ങള്‍ പുറത്ത് വിട്ടത് .ചോര്‍ന്ന വിവരങ്ങളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ റെക്കോഡുകളാണ്.
13.3 കോടി ഫോണ്‍ നമ്പര്‍ അടക്കമുള്ള അമേരിക്കന്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാം ആണ് 5 കോടി വിവരങ്ങള്‍. മൂന്നാം സ്ഥാനത്ത് യു.കെയാണ് ഇവിടുന്ന 1.8 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍ 41.9 കോടി പേരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയ ഡാറ്റബേസിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവം പുറത്ത് വന്നതിന് പിന്നാലെ ഈ ഡാറ്റബേസ് അപ്രത്യക്ഷമായിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നാണ് ടെക് ലോകം പറയുന്നത്.
അതേ സമയം ഈ വിവരശേഖരം സെറ്റ് പഴയതാണെന്നും ഇതെല്ലാം നീക്കം ചെയ്തതാണെന്നുമാണ് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി . ‘ഈ ഡേറ്റാ സെറ്റ് പഴയതാണ്. മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വർഷം നീക്കം ചെയ്തിരുന്നു. മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് ലഭിച്ച വിവരങ്ങളാണ് ചോർന്നിരിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക