കൊച്ചി: മലയാളികളുടെ ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ സജീവമാകുന്നത് പ്രധാനമായും പൂക്കളുടെയും പച്ചക്കറികളുടെയും വിപണി കൂടിയാണ്. പ്രളയം തകര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് നിന്നും ഇത്തവണ എത്തുമ്പോള്‍ ഓണ വിപണി സജീവമാണ്.
ഭംഗിയേറിയ അത്തപൂക്കളത്തിനും വിഭവസമൃദ്ധമായ സദ്യയ്ക്കുമായി ഇത്തവണയും പൂക്കളും പച്ചക്കറികളും എത്തുന്നത് തമിഴകത്ത് നിന്നുമാണ്.
ജമന്തിയും വാടാമല്ലിയും റോസാപ്പൂവും ഡാലിയയുമെല്ലാം അടക്കി വാഴുന്ന പൂ വിപണിയാണ് മുഖ്യ ആകര്‍ഷണം. സ്കൂളുകളിലേക്കും കോളേജുകളിലേക്കും ഓഫീസുകളിലേക്കുമായി പൂക്കളം ഒരുക്കാന്‍ നിരവധി ആളുകളാണ് എറണാകുളത്തെ വിവിധ പൂക്കച്ചവടക്കാരെ സമീപിക്കുന്നത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ പരിസരവും കച്ചേരിപടിയുമൊക്കെയാണ് പൂക്കളുടെ കേന്ദ്രങ്ങള്‍.
പൂക്കാരന്മുക്കാണ് സാധാരണ ഗതിയില്‍ പൂക്കച്ചവടക്കാരുടെ പ്രധാന കേന്ദ്രമെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഓണവിപണി കേന്ദ്രീകരിച്ചിരിക്കുന്നത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് ഭാഗത്താണ്.
തമിഴര്‍ തന്നെയാണ് കച്ചവടക്കാരില്‍ കൂടുതല്‍ എങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളും പൂ വിപണിയില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക