തിരുവനന്തപുരം: യാത്രയ്ക്കിടെ നേത്രാവതി എക്സ്പ്രസിന്റെ എസി കോച്ച് ഉള്‍പ്പടെ മൂന്നു ബോഗികള്‍ വേര്‍പെട്ടു. അത്യാധുനിത സംവിധാനമുള്ള ട്രെയിന്‍ ആയതിനാല്‍ അപകടമുണ്ടായില്ല.
രാവിലെ 9.15ന് തിരുവനന്തപുരം സ്റ്റേഷനില്‍ നിന്നും മുംബൈ-ലോക്മാന്യ തിലകിലേയ്ക്ക് പോയ നേത്രാവതി എക്സ്പ്രസിന്റെ ബോഗികളാണ് പേട്ട റയില്‍വേ സ്റ്റേഷന് പിന്നിട്ടതോടെ വേര്‍പെട്ടത്.
ബോഗികള്‍ വേര്‍പെട്ട് ട്രെയിന്‍ അല്പം ദൂരം പിന്നിട്ടതോടെ ഓട്ടോമാറ്റിക്കായി ട്രെയിന്‍ നിന്നു. ഇതോടെ ലോക്കോ പൈലറ്റും എഞ്ചിന് ഗാര്‍ഡും പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് എസി കോച്ച് വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ സമയം എന്ജിന് കൊച്ചുവേളിയിലെത്തിയിരുന്നു.
തകരാര്‍ പരിഹരിച്ച ശേഷമേ ട്രെയിന്‍ ഇനി യാത്ര തൂടരൂ. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. അധികദൂരം പിന്നിടുന്നതിനു മുൻപ് തന്നെ ബോഗികള്‍ വേര്‍പെടാനുള്ള കാരണം അന്വേഷിക്കുമെന്ന് തിരുവനന്തപുരം റെയില്‍വേ അധികൃതര്‍ അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക