തിരുവനന്തപുരം: വാളയാർ കേസിൽ തിരുത്തലുകളുമായി സർക്കാർ. പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകും കൂടാതെ പ്രോസിക്യൂട്ടറെ മാറ്റുകയും, തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്യും.
പുനർവിചാരണക്ക് നിയമപരമായ സാധ്യതകൾ തേടാനും തീരുമാനമുണ്ട്. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായരുടെ നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് നടപടി.
പൊലീസിന്റെയല്ല, േപ്രാസിക്യൂഷന്റെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചതെന്ന വിലയിരുത്തലാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷേൻറത്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റി പരിചയസമ്പന്നനായ മറ്റൊരാളെ നിയമിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി േലാക്നാഥ് ബെഹ്റ, ഡി.ജി.പി എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങൾ. വാളയാർവിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക