കൊച്ചി: സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനും നടന് ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക.
ഇരുവര്‍ക്കുമിടയിലുണ്ടായ പ്രശ്നത്തെ ജാതീയമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നെന്നും അനിലിനും ബിനീഷിനുമൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
https://youtu.be/IpGMXhOC2AI
ഇരുവര്‍ക്കുമിടയിലുളള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അവകാശപ്പെട്ടെങ്കിലും അനിലിന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നാവര്ത്തിച്ച് വാര്‍ത്താ സമ്മേളനം അവസാനിക്കും മുൻപ് ബിനീഷ് മടങ്ങി.
പതിനഞ്ചു മിനിട്ടു മാത്രം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കൈ കൊടുത്ത് കെട്ടിപ്പിടിച്ചാണ് അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും പിരിഞ്ഞത്.
പക്ഷേ വ്യക്തിപരമായ ആവശ്യം ചൂണ്ടിക്കാട്ടി സംയുക്ത വാര്‍ത്താ സമ്മേളനത്തിന്റെ പകുതിയില്‍ വച്ച് ബിനീഷ് മടങ്ങിയതും മടങ്ങും മുൻപ് അനിലിന്റെ സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചുമാണ് മടങ്ങിയത്.
എന്നാല്‍ തന്റെ സിനിമകളില്‍ ബിനീഷിനെ അഭിനയിപ്പിക്കാന്‍ തയാറെന്ന് അനില്‍ രാധാകൃഷ്ണ മേനോന്. പാലക്കാട് മെഡിക്കല്‍ കോളെജ് യൂണിയന് ഉദ്ഘാടന വേദിയിലുണ്ടായ പ്രശ്നങ്ങളില്‍ അനിലിന് ജാഗ്രതക്കുറവുണ്ടായെന്നും ഫെഫ്ക.
പക്ഷേ ജാതീയമായ വേര്‍തിരിവ് ഉണ്ടായില്ല. ഇരുവരുമായി നടത്തിയ ചര്‍ച്ചയിലൂടെ ബോധ്യപ്പെട്ടെന്നും ഇരുവരുടെയും സാന്നിധ്യത്തില്‍ ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക