നിര്‍മാതാവ് ജോബി ജോര്‍ജും നടൻ ഷെയ്ന് നിഗവും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമായിരുന്നു വെയില്. എന്നാൽ ഈ തർക്കം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്കിയ ചർച്ചയിൽ പരിഹരിച്ചിരിന്നു. എന്നാൽ ,വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. നടൻ ഷെയ്ന് നിഗം വെയില് എന്ന സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആരോപണം.
സംഭവത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്നിന് വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്. ഷെയ്നിന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയില് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
സെറ്റിലെത്തിയ ഷെയ്ന് ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഷെയ്നിനെ അന്വേഷിച്ച സംവിധായകന് ശരതിന് ഷെയ്ന് അയച്ചു നല്കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. നിർമാതാവ് ജോബി ജോര്‍ജ് തന്നെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായി ആരോപിച്ച് ഷെയ്ന് നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. തുടർന്ന് സംഘടനകളുമായി ചേർന്ന് നടത്തിയ ചർച്ചയിൽ നവംബര്‍ 16 മുതല്‍ ജോബി നിര്‍മിക്കുന്ന വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കും എന്ന് ഷെയ്ന് വ്യക്തമാക്കിയിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക