ദമ്മാം: ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനിയുമായ ഹിബയുടെ ‘റിട്ടന്‍’ എന്ന ഇംഗ്ലീഷ് കവിത സമാഹാരം പ്രവാസലോകത്തും ശ്രദ്ധനേടുന്നു. ദമ്മാമില്‍ നടന്ന ചടങ്ങില്‍ ഇറാം ഗ്രൂപ് സി.എം.ഡി സിദ്ദീഖ് അഹമ്മദ് ഹിബ ഫാറൂഖിെന്റ പുസ്തകത്തിെന്റ പ്രകാശനം നിര്‍വഹിച്ചു. ഹൈക്കു കവിതകളുടെ ൈശലിയിലാണ് ഹിബയുടെ കവിതകള്‍. ജീവിതത്തെ കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് കേവലം നാലുവരികളില്‍ ഹിബ പ്രതിഫലിപ്പിക്കുന്നത്.
എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഹിബ ഉപരിപഠനത്തിനാണ് നാട്ടിലേക്ക് പോയത്. സ്കൂള്‍ കാലം മുതലേ കവിതയെഴുതിയിരുന്നു. ഹിബയുടെ ആദ്യപുസ്തകമാണ് ‘റിട്ടന്‍’. കോഴിക്കോട്ടെ ‘വേര്ഡ്സ്മിത്’ സൗഹൃദസംഘമാണ് കവിതകളെ പുസ്തക രൂപത്തിലാക്കിയത്. മനുഷ്യെന്റ ജീവിത പരിസരങ്ങളും, മനസ്സും ചിന്തയും അനുഭൂതിയും ആസ്വാദനവുമൊക്കെ ഹിബയുടെ കവിതകള്‍ക്ക് വിഷയമായിട്ടുണ്ട്.
മാക്കാച്ചി ക്രിയേഷെന്റ സാരഥി മുഹമ്മദ് ജാസിം ആണ് പുസ്തകമിറക്കാന്‍ നേതൃത്വം നല്‍കിയത്. അമൃത മുരളീധരെന്റ മനോഹരമായ വര ഈ പുസ്തകത്തെ മികച്ചതാക്കുന്നു.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഹിബയുടെ ബുക്ക് ലൈബ്രറിക്കു വേണ്ടി ഏറ്റുവാങ്ങിയിരുന്നു. കോഴിക്കോട് സ്വദേശി ഉമറുല്‍ ഫാറൂഖിെന്റയും ഖദീജയുടെയും മകളാണ് ഹിബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക