തിരുവനന്തപുരം: കുറച്ചുനാളുകളായി സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളും കോണ്‍ട്രാക്ട് കാര്യേജ് ബസുകളും വില്ലന്‍വേഷം കെട്ടി ആടുകയാണ് .
കല്ലട ബസിലെ യാത്രക്കാരെ തല്ലിച്ചതച്ചതു മുതല്‍ വിനോദയാത്രക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ജീവന് വച്ച പന്താടുന്നതുള്‍പ്പെടെ പ്രവര്‍ത്തികളും വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോൾ ഭീഷണിയുമായിട്ടാണ് ബസുടമകള്‍ രംഗത്തിറങ്ങുന്നത്.
എന്തായാലും ഇത്തരത്തിലുള്ള സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് എട്ടിന്റെ പണിയുമായിട്ട് വരികയാണ് സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം .
സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ചായിരുന്നു മൂന്നുതരം നിറങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണീഫോം നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന . ഈ ബസുകള്‍ക്ക് ഒരൊറ്റ നിറമാവും പരിഗണിക്കുക.
ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .
വിനോദ യാത്രക്കിടെ ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക