ദോഹ: ബ്രസീലുകാരാനയ ഫിര്‍മിനോയുടെ ഗോളില്‍ ബ്രസീലില്‍ നിന്നുള്ള ക്ലബ്ബ് ഫ്ളമെംഗോയെ തോല്‍പ്പിച്ച് ലിവര്‍പൂളിന് ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് കിരീടം. എക്സ്ട്രാ ടൈമിലായിരുന്നു ഫിര്‍മിനോയുടെ വിജയഗോള്‍. ഗോള്‍രഹിതമായ ഇരുപകുതിക്കും ശേഷം 99-ാം മിനിറ്റിലായിരുന്നു ബ്രസീല്‍ സ്ട്രൈക്കറുടെ ഗോള്‍.
ദോഹയിലെ ഖലീഫ സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെതിരേ ഫ്ളമെംഗോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ആ ഒരൊറ്റ ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. മൂന്നു തവണ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ തോറ്റ ലിവര്‍പൂളിന്റെ ആദ്യ കിരീടമാണിത്. 1981-ല്‍ ഫ്ളെമെംഗോയോടൊയിരുന്നു തോല്‍വി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമാണ് ലിവര്‍പൂള്‍. സ്റ്റീവന്‍ ജെറാഡുള്പ്പെടെയുള്ള താരങ്ങള്‍ക്ക്് നേടാന്‍ കഴിയാത്തതാണ് ക്ലോപ്പിന്റെ പരിശീലനത്തിന് കീഴില്‍ ടീം ആന്‍ഫീല്‍ഡിലേക്ക് കൊണ്ടുവരുന്ന കപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക