ദോഹ: 16ാമത് വാര്‍ഷിക ഗ്ലോബല്‍ ട്രാവലര്‍ റീഡര്‍ സര്‍വേ അവാര്‍ഡ്സില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തരവിമാനത്താവളം (എച്ച്.ഐ.എ) തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ അംഗീകാരം ഹമദിന് ലഭിക്കുന്നത്. ലോസ് ആഞ്ജലസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അധികൃതര്‍ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തൊട്ടാകെയുള്ള വിമാനത്താവളങ്ങളുടെ പ്രകടനവും മികവും ഉപഭോക്തൃ സേവനവും കണക്കിലെടുത്താണ് പുരസ്കാരങ്ങള്‍ നിശ്ചയിക്കുന്നത്.
ലോകത്തിലെ മുന്‍നിര വ്യോമയാന കേന്ദ്രമായി ഹമദ് മാറുകയാണ്. പഞ്ചനക്ഷത്ര പദവിയും ഹമദിന് ലഭിച്ചിരുന്നു. ആഗമനം, നിര്‍ഗമനം, ട്രാന്‍സിറ്റ് എന്നിവയും വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, സുരക്ഷ, ഇമിഗ്രേഷന്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ, ശീതള പാനീയ സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ഉന്നത നിലവാരത്തിലാണ് ഹമദ്. രാജ്യാന്തര പുരസ്കാരങ്ങള്‍ ഇടക്കിടെ നേടുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യവും അനുഭവവുമാണ് ഹമദ് നല്‍കുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും ഉന്നതനിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ എച്ച്.ഐ.എയുടെ വിജയമാണ് പുരസ്കാരങ്ങളില് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക