തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് വീണ്ടും കാമുക പ്രതികാരം. തിരുവനന്തപുരം പാറശാലക്കടുത്ത് കാരക്കോണത്ത് യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തി കാമുകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് ആക്രമണം.
അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ക്രൂരത ആദ്യം കണ്ടത്. ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയും നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചു.
അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു അനുവിന്റെ പദ്ധതി.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത മരിച്ചു. അനുവിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.
സംഭവം നടക്കുമ്പോൾ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമായ വിവരം. കൊടും ക്രൂരതയിലേക്ക് അനുവിനെ നയിച്ച കാരണമെന്താണ് എന്ന് വ്യക്തമല്ല.
പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയതാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക