തെഹ്റാന്: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖബറടക്ക യാത്രയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര് മരിച്ചു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
കെര്‍മാനിലെ സെൻട്രൽ സ്ക്വയറില്‍ പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. മൃതദേഹം ഒരു നോക്ക് കാണാനുള്ള ജനങ്ങളുടെ ശ്രമമാണ് ദുരന്തത്തില്‍ അവസാനിച്ചത്.
കഴിഞ്ഞദിവസം ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര് സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുൻപാണ് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.
ബാഗ്ദാദ് വിമാനത്താവളത്തില്‍നിന്ന് വരുമ്പോൾ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക