ജില്ലാ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പുഷ്പോത്സവം പോലീസ് മൈതാനത്ത് ആരംഭിച്ചു. മന്ത്രി ഇ.പി.ജയരാജൻ പുഷപ മേള ഉത്ഘാടനം ചെയ്തു സംസാരിച്ചു.
എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു പ്രവർത്തതിനാ മേഖലകളിൽ എല്ലാം പുഷ്പ ചെടികളും ഔഷധ ചെടികളും വച്ച് പിടിപ്പിക്ക കൂടാതെ തരിശിടങ്ങളിൽ പയർവർഗങ്ങൾക്കും ഫലവൃക്ഷങ്ങൾക്കുമൊപ്പം പുഷ്പകൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ചിന്തയിലേക്ക് സമൂഹം ശക്തി പ്രാപിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുഷ്പകൃഷിക്ക് വൻ സാധ്യതകാളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://youtu.be/NFqWnzFGRA0
സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളും പച്ചനിറഞ്ഞ് നിൽക്കണം. അതിനാണ് ഹരിത കേരള മിഷൻ തുടങ്ങിയത് എന്നും കേരളത്തിന് ആവശ്യമായ കാർഷികവിഭവങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം അദ്ദേഹം പറഞ്ഞു.
കളക്ടർ ടി.വി.സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കോർപ്പറേഷൻ കൗൺസിലർ ഇ.ഗീത, വി.പി.കിരൺ എന്നിവർ സംസാരിച്ചു.
പുഷ്പോത്സവത്തിന്റെ മാറ്റു കൂട്ടാൻ 10 അടി ഉയരത്തിൽ സ്ഥാപിച്ച സ്തൂപവും വിവിധ ഇനത്തിൽ പെട്ട ചെടികളും പൂക്കളും പ്രദർശിപ്പിച്ചു. പുഷ്പ മേളയോടൊപ്പം തന്നെ കളിമണ്ണ് കൊണ്ട് നിർമിച്ച പത്രങ്ങളും മറ്റു കര കൗശല വസ്തുക്കളും പുഷ്പോത്സവത്തിൽ ഇടം പിടിച്ചു.
അതിനോടൊപ്പം പച്ചക്കറിക്ലുഡ്യം ഫല വർഗങ്ങളുടെയും തൈകൾ,ജൈവ വളം,ജൈവ കീടനാശിനികളുടെയും സ്റ്റാളുകൾ പ്രതേകതയായി.
ആറളം ഫാം കരിമ്പം ഫാം വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ കൃഷി വകുപ്പ് എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുള്ള പാവലിയനുകൾ മേളയിൽ ഉണ്ട്. 40 രൂപയാണ് പുഷ്പോത്സവത്തിലേക്കുള്ള പ്രവേശന ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക