ന്യൂഡല്‍ഹി: വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരില്‍ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയവരുടെ യാത്രാനുമതിയാണ് നിഷേധിച്ചത്.
അതേസമയം ഡല്‍ഹിയിലെത്തിയ വുഹാനില്‍ നിന്നുള്ള ആദ്യ സംഘത്തെ ഐസൊലേഷന്‍ ക്യാംപിലേക്ക് മാറ്റി.
സ്ത്രീകളും കുട്ടികളുമടക്കം 324 പേരാണ് സംഘത്തില്‍ ഉള്ളത്. ഇതില്‍ 42 മലയാളികൾ ,53 തമിഴ് നാട്ടുകാർ,ആന്ധ്രയിൽ നിന്ന് 56 പേരാണ് ഡൽഹി എയർപോർട്ടിൽ എത്തിയത്. 324 പേരെയും ഹരിയാന മിനേസറിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
ഇന്ന് രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത് 211 വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്കൊപ്പമുള്ളത്.
മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാംപിലേക്കുമാണ് മാറ്റുന്നത്. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക