െതാടുപുഴ: സംസ്ഥാന ബജറ്റിെന്റ ഉള്ളടക്കത്തിലല്ല പുറംചട്ടയില്‍ മാത്രമാണ് പുതുമയെന്നായിരുന്നു പ്രതിപക്ഷത്തിെന്റ ആരോപണം. എന്നാല്‍, പുറംചട്ടയില്‍ കണ്ട ഗാന്ധിവധത്തിെന്റ നിമിഷങ്ങള്‍ക്ക് പുതിയ ദൃശ്യാനുഭവം നല്കിയ ചിത്രകാരന് ആ ചിത്രം അംഗീകരിക്കപ്പെട്ടതിലെ സന്തോഷത്തിലാണ്. നിലപാടുകള്‍ മറച്ചുവെക്കാത്ത ടോം ജെ. വട്ടയില്‍ മൂന്നാം വയസ്സുമുതല്‍ ചായങ്ങളും ചായക്കൂട്ടുകളും മനസ്സില്‍ കുടിയിരുത്തിയ ചിത്രകാരനാണ്.
ബംഗാള്‍, ബറോഡ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രകലാപഠനം. അധ്യാപകനായപ്പോള് അതല്ല പാതയെന്ന് തിരിച്ചറിഞ്ഞ് മുഴുസമയവും ചിത്രകലക്കായി ജീവിതം നീക്കിവെച്ചു. തൊടുപുഴക്ക് സമീപം കല്ലൂര്‍ക്കാട് എന്ന ചെറുഗ്രാമത്തിലാണ് ടോമിെന്റ വീട്. അമിതാഹ്ലാദമല്ല മറിച്ച് കലാകാരെന്റ കാലികമായ ഇടപെടലിലെ അംഗീകാരമായാണ് തെന്റ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിനെ അദ്ദേഹം കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം ശ്രദ്ധയില്‍പെട്ട് മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇത് ഉപയോഗിക്കുന്നതിന് സമ്മതം ചോദിച്ചിരുെന്നന്ന് ടോം പറഞ്ഞു.
നിരവധി പഠനങ്ങള്‍ക്കും ചരിത്രകാരന്മാരുമായുള്ള സംവദിക്കലിനും ശേഷമാണ് രാഷ്ട്രപിതാവ് വധിക്കപ്പെടുന്ന ആ രംഗത്തിന് പുതിയ ദൃശ്യാവിഷ്കാരമുണ്ടാക്കിയത്. ജൂലൈയില്‍ വരച്ച ‘ഗാന്ധിവധം’ ഇന്ത്യയാകെ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. അത് ടോമിെന്റ സൃഷ്ടിയാണെന്ന് അയല്പക്കത്തുള്ളവര്പോലും അറിഞ്ഞിരുന്നില്ല. കച്ചവടതാല്പര്യം എന്നതിലുപരി ചിത്രകലയെ അത്രത്തോളം നെേഞ്ചറ്റിയ കലാകാരനാണ് ടോം വട്ടയില്‍.
രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ആരാണ് ബാപ്പുവിനെ കൊന്നതെന്ന് മറക്കില്ല” എന്ന സന്ദേശം നല്‍കാനാണ് ബജറ്റ് പുറം ചട്ടയായി ചിത്രം തെരഞ്ഞെടുത്തതെന്നും ധനമന്ത്രി പറഞ്ഞു. ‘അതെ, മഹാത്മാ ഗാന്ധിയെ കൊന്നതാണെന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആരാധിക്കുന്ന ഹിന്ദു വര്‍ഗീയവാദിയാണ് ഗാന്ധിയെ കൊന്നത്’ -മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക