കൊച്ചി ദേവസ്വം ബോർഡില്‍ പട്ടിക. ചേരാനല്ലൂർ ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിയമിതനായപ്പോഴാണ് ദുരനുഭവം. ജൂലൈയിലാണ് വിനിൽ ദാസിനെ നിയമിച്ചത്.
ക്ഷേത്രോപദേശക സമിതി ഗായകനെ തുരത്താന്‍ കച്ചകെട്ടി ഇറങ്ങി. ജോലിക്ക് കയറുംമുമ്പേ ഫോൺ വഴി ഭീഷണി എത്തി. സോപാനപ്പാട്ടിന് അയിത്തജാതിയിൽപെട്ടയാൾ വരരുതെന്നായിരുന്നു ആവശ്യം. ജോലിക്ക് എത്തിയപ്പോൾ ബൈക്കിന്റെ ടയർ പഞ്ചറാക്കാനും സീറ്റ് കുത്തിക്കീറാനും തുടങ്ങി. വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള മുറി പൂട്ടിയിട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജാതി പറഞ്ഞ് അവഹേളിച്ചു.
പ്രൊബേഷൻ കാലയളവിൽ ഒരു ദിവസംപോലും ജോലി മുടക്കിയിട്ടില്ലാത്ത വിനിലിനെതിരെ, ജോലിക്ക് വരുന്നില്ലെന്നും പാടാനറിയില്ലെന്നും ആരോപിച്ച് കള്ളപ്പരാതികൾ അയച്ചു. ഉപദേശകസമിതിക്കാരുടെ ഉപദ്രവങ്ങൾക്കെതിരെ ദേവസ്വം ബോർഡിന് വിനിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടക്കുന്നു.
ഇതിനിടെ, മാർച്ചിൽ നടക്കുന്ന ഉത്സവത്തിൽ മേളങ്ങളുടെ ചുമതല കരാറടിസ്ഥാനത്തിൽ മുമ്പ് ജോലി ചെയ്തയാളെ ഏല്‍പ്പിച്ചു. അതിനായി ഫെബ്രുവരി അഞ്ചുമുതൽ മാർച്ച് 10 വരെ വിനിൽ ദാസിനെക്കൊണ്ട് നിർബന്ധിത അവധിയെടുപ്പിച്ചു. അപേക്ഷയിൽ ഒപ്പിടാൻ അസിസ്റ്റന്റ് കമീഷണർ ഭീഷണിപ്പെടുത്തിയെന്ന് വിനിൽ പറഞ്ഞു.
എന്നാല്‍ വിനിലിന്റെ പരാതിയില്‍ പ്രശ്നത്തില്‍ ദേവസ്വം പ്രസിഡന്റ് ഇടപെട്ടു. ലീവ് അപേക്ഷ റദ്ദാക്കി ജോലിയിൽ തുടരാൻ അനുമതി ലഭിച്ചു. വിനിൽ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കോട്ടുവള്ളി കൈതാരം മേനേപ്പാടം കള്ളിക്കോടൻ ദാസന്റെ മകനാണ് വിനിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക