മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 57 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 13 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ല.
യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യാ – പാകിസ്ഥാൻ മത്സരമാക്കുകയും കെജ്രിവാളിനെ തീവ്രവാദി എന്ന് വിളിക്കുകയും ചെയ്ത ബി.ജെ.പിക്കുള്ള ആദ്യ മറുപടി. കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിച്ചില്ലെങ്കിലും വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഉറപ്പായി.
ബി.ജെ.പിയുടെ വർഗീയ അജണ്ടകൾക്ക് അംഗീകാരം നൽകിയില്ല എന്നതിന് തെളിവായി. എ.എ.പിക്ക് 53 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചു. ബി.ജെ.പിക്ക് 39 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍. കോൺഗ്രസിന് വെറും 4.26 ശതമാനം വോട്ടേ കിട്ടിയുള്ളൂ.
രാവിലെ മുതൽ തുടങ്ങിയ ആം ആദ്മി പാർട്ടി പ്രവര്‍ത്തകരുടെ ആഘോഷം ഇപ്പോഴും തുടരുകയാണ്. വൈകുന്നേരത്തോടെ അരവിന്ദ് കെജ്രിവാൾ അണികളെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക