ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് ഉറപ്പ് വരുത്തണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
ഇതുമായി ബന്ധപ്പെട്ട അടിയന്തര ഹര്‍ജിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ വാദം കേട്ടുകൊണ്ടാണ് പോലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിക്കേറ്റവര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്.മുരളീധര്‍, അനൂപ് ജെ.ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കാനും പരിക്കേറ്റവരുടെ വിവരങ്ങളും അവര്‍ക്ക് നല്കുന്ന ചികിത്സയും ഉള്‍പ്പെടെ കംപ്ലെയിന്‍സ് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
ഹര്‍ജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാരെ ഉത്തരവ് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക