കാറളം: വീട്ടിലെ വഴക്കിനെ തുടര്‍ന്നു ഭാര്യയെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കുറുപ്പത്തിപ്പടി പവര്‍ഹൗസിനു സമീപം പുതുക്കാട്ടില്‍ ഉണ്ണിക്കൃഷ്ണനെയാണ് (49) എസ്ഐമാരായ വി.വി.വിമല്‍, സാജന് കെ. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ മഞ്ജു(40), മകള്‍ കൃഷ്ണപ്രിയ(13) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഉണ്ണിക്കൃഷ്ണന് മഞ്ജുവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാന്‍ പുറത്തേക്ക് ഓടിയ മഞ്ജുവിനെ വെട്ടുകത്തി കൊണ്ട് വെട്ടുകയും തടയാന്‍ ശ്രമിച്ച മകള്‍ കൃഷ്ണപ്രിയയ്ക്ക് വെട്ടേല്‍ക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.
സമീപത്തെ വീട്ടില്‍ അഭയം തേടിയ ഇരുവരെയും അയല്‍വാസികളാണ് ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. ആക്രമണത്തിനു ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ അഗ്നിരക്ഷാ സേനയാണു പുറത്തെടുത്തത്. സഹായത്തിനായി അടുത്ത വീട്ടിലേക്ക് ഓടിയ കൃഷ്ണപ്രിയയ്ക്ക് അവിടത്തെ നായയുടെ കടിയേറ്റു. എഎസ്ഐ രാജു, സീനിയര്‍ സിപിഒ പ്രവീണ്‍, സിപിഒമാരായ നിഖില്‍ ജോണ്‍, പ്രദോഷ്, ഉണ്ണിക്കൃഷ്ണന് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക