ബംഗളൂരു:പീഡനക്കേസില്‍ കുറ്റാരോപിതനായതോടെ മുങ്ങിയ വിവാദ ആള് ദൈവം നിത്യാനന്ദ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന ലോകരാജ്യങ്ങളുടെ നിര്‍ദ്ദേശത്തെ കളിയാക്കിക്കൊണ്ടാണ് നിത്യാനന്ദ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
‘ഞാന്‍ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന് നമ്മളെ രക്ഷിക്കും’ -നിത്യാനന്ദ പറഞ്ഞു.
പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ ഇക്വഡോറിനുസമീപത്തുള്ള ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോര്‍ട്ടും മന്ത്രിസഭയും ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവിടത്തെ പ്രധാനമന്ത്രിയാണ് നിത്യാനന്ദ. നിരന്തരം സമൂഹമാധ്യമങ്ങളില്‍ എത്താറുള്ള നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് കളവാണെന്നും നിത്യാനന്ദയുടെ പിടിപാടാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നുമാണ് ചിലര്‍ പറയുന്നത്. പീഡനാരോപണത്തെത്തുടര്‍ന്ന് നിത്യാനന്ദയ്ക്കെതിരെ ആരോപണവുമായി മുന്‍ ശിഷ്യരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇൗ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക