കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 10 വയസിന് താഴെയുള്ള കുട്ടികളെ വീട്ടിന് പുറത്ത് വിടരുതെന്നും 65 വയസിനുമുകളിലുള്ള പൗരന്മാര് വീടുകളില്‍ത്തന്നെ കഴിയണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജോലിക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വൈദ്യസഹായം ആവശ്യമുള്ളവരോ അല്ലാത്ത 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രാ ഇളവ് മരവിപ്പിച്ചു. വീട്ടിലിരുന്ന ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കൊറോണ മുന്‍ കരുതലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍പ്പെട്ട 50 ശതമാനം പേര് ഒരാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക