ആഗോളവ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 2,75,189 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 11,383 പേരാണ് ലോകത്ത് മരിച്ചത്. ഇന്നലെ മാത്രം 1,352 പേര് മരിച്ചു. 30,256 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
91,533 പേര് രോഗമുക്തി നേടി. രോഗം ബാധിച്ച 7,765 പേരുടെ നില ഗുരുതരമാണ്. 185 രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പട്ടികയില്‍ 195 രാജ്യങ്ങള്‍ക്കാണ് പരമാധികാരമുള്ളതെന്നിരിക്കെ 185 രാഷ്ട്രങ്ങളിലാണ് കൊറാേണ പടര്‍ന്നത്. ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 271 ആയി. ഗുജറാത്തിലും ബംഗാളിലും നോയിഡിലും ഓരോ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞെങ്കിലും യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും കുതിച്ചുകയറുകയാണ്. സ്പെയിന്, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ബെല്‍ജിയം, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുകയറ്റമാണ്.
ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്വാന് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് കൊറോണ വ്യാപനത്തെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു.
ഇറ്റലിയില്‍ ഇന്നലെ മാത്രം ആറായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ സമ്ബൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന് നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളില്‍ തന്നെ കഴിയാനും നിര്‍ദ്ദേശം നല്കി.
കൊറോണ വ്യാപനത്തില്‍ ഇറാനിലെ ആരോഗ്യസംവിധാനങ്ങള്‍ പാടേ തകര്‍ന്നിരിക്കുകയാണ്. രോഗത്തെ നിയന്ത്രണത്തിലാക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ആയിരത്തിലധികംപേര്ക്കാണ് രാജ്യത്ത് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ ഇറാനില്‍ 1,237 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.149 പേര് മരിച്ചു. 1433 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പാകിസ്ഥാനില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലെ 47 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ പാകിസ്ഥാനില്‍ കൊറോണ ബാധിതരുടെ എണ്ണം 500 കവിഞ്ഞു. റഷ്യയില്‍ 253 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ സ്പെയിനിലും കൊറോണ മരണം നിയന്ത്രണാതീതമായി ഉയരുന്നു. സ്പെയിനില്‍ ഇതുവരെ 1,041 പേരാണ് മരിച്ചത്. ഇന്നലെ മാത്രം സ്പെയിനില്‍ മരിച്ചത് 210 പേരാണ്. 2335 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ സ്പെയിനും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിതിയും സമാനമാണ്. ബല്‍ജിയത്തില്‍ ഇന്നലെ 16 പേരാണ് മരണമടഞ്ഞത്. ബല്‍ജിയത്തില്‍ അകെ മരണസംഖ്യ 462 ആയി. ചൈനയില്‍ മൂന്ന് മരണവും 39 പുതിയ കേസുകളും മാത്രമാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച 80,967 പേരില്‍ 71,150 പേര്‍ക്ക് ചൈനയില്‍ രോഗം ഭേദമായി.
കൊറോണ മൂലം ചെറുപ്പക്കാരും മരിക്കുമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാദ്ധ്യത കുറവെന്ന പ്രചാരണം തെറ്റാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അദാനം പറഞ്ഞു. മുതിര്‍ന്നവര്‍ക്കാണ് രോഗം വരാന്‍ സാദ്ധ്യത കൂടുതല്‍. എന്നുവച്ച് ചെറുപ്പക്കാര്‍ക്കു രോഗം വന്നുകൂടായ്കയില്ല. ചെറുപ്പക്കാരെയും രോഗം ബാധിക്കും. നിരവധി ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാമെന്ന് ടെദ്രോസ് മുന്നറിയിപ്പ് നല്കി. സാമൂഹികമായി അകലം പാലിക്കുക എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് രോഗബാധയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക