കൊച്ചി: സ്വകാര്യ വാഹനങ്ങൾ വ്യാപകമായി നിരത്തിൽ ഇറങ്ങിയതോടെ, കൊച്ചി നഗരത്തിൽ കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പുറത്ത് ഇറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിന് കുറവൊന്നുമില്ല.
ഡോക്ടറുടെ പഴയ കുറപ്പടി, ആശുപത്രി പോസ്റ്റർ, മരണം എന്നിങ്ങനെ നമ്പറുകൾ ഇറക്കിയാണ് ആളുകൾ തടി തപ്പുന്നത്. എന്നാൽ, കുറിപ്പടികൾ പലതും പൊലീസ് പരിശോധിച്ചതോടെ പലരുടേയും തട്ടിപ്പ് പൊളിഞ്ഞു. ഇവരെ പിന്നീട് മടക്കി അയക്കുകയാണ് ചെയ്തത്. ഇടവഴികളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പൊലീസിന് നൽകേണ്ട സത്യാവാങ്മൂലം പുറത്തിറക്കി. വാഹനത്തിന്റെ നമ്പർ, പേര് വിവരങ്ങൾ, സഹയാത്രികരുടെ വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക