കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുള്ളത് 38 ദശലക്ഷം മാസ്കുകളും 62 ലക്ഷം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. ഇവയുടെ ലഭ്യതയും വിതരണവും വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നൂറുകണക്കിന് കമ്പനികളെയാണ് സമീപിച്ചിരിക്കുന്നത്. ഒരു അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ മാസ്കുകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ആവശ്യവും ഉയര്ന്നിരിക്കുകായണ്. ഇവ ആവശ്യാനുസരണം ലഭിക്കുന്നില്ലെന് പരാതിയും ആരോഗ്യമേഖലയില്‍നിന്നും ഉയരുന്നുണ്ട്.
വെന്റിലേറ്ററുകള്‍, ഐ.സി.യു, സുരക്ഷാ സാമഗ്രികള്‍, മാസ്കുകള്‍, ടെസ്റ്റിങ് കിറ്റുകള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ഇന്‍വെസ്റ്റ് ഇന്ത്യ 730 കമ്പനികളെ ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ 319 കമ്പനികള്‍
ആരോഗ്യ രംഗത്തെ അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന് ചില ഡോക്ടര്‍മാരും പറയുന്നു. ബീഹാരിലെ പല ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് ഉപയോഗിക്കേണ്ട മാസ്കുകള്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളില്‍ വലിയ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാത്രമേ അനുകൂലമായി പ്രതികരിച്ചിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക