എത്ര പുകഴ്ത്തിയാലും കൈകൂപ്പിയാലും മതിയാവാത്താതാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സേവനം. അത്തരത്തില്‍ ആരോഗ്യകേന്ദ്രത്തിന് സമീപം തന്നെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയും തന്റെ ദുഃഖത്തെ സ്വന്തം കടമയ്ക്കായി ഉള്ളിലൊതുക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം.
കണ്ടുനിന്ന ഏവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു അമ്മയെ വേണമെന്ന് പറഞ്ഞ് കരയുന്ന മകളുടെ വീഡിയോ. ബെലഗാവി ആരോഗ്യകേന്ദ്രത്തിലെ നഴ്സായ സുഗന്ധി കോരേപുറിന്റേയും മകള്‍ ഐശ്വര്യയുടേയും വികാരനിര്‍ഭരമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുഗന്ധിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിസ്വാര്‍ഥ സേവനത്തിന് നന്ദി അറിയിച്ചത്.
കോവിഡ് ഡ്യൂട്ടിയിലുള്ള സുഗന്ധിയ്ക്കും മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് മൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും കൊറോണപ്രതിസന്ധി അവസാനിച്ച ശേഷം പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ ഉറപ്പു നല്കി. കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച് അദ്ദേഹം സുഗന്ധിക്ക് കത്തെഴുതുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക