അടുത്ത ആഴ്ചയോടെയെങ്കിലും ഇന്ത്യ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസി സമൂഹം. രോഗലക്ഷണം പോലും ഇല്ലാത്ത ആയിരങ്ങളാണ് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നത്. ആളുകളെ ഒഴിപ്പിക്കുന്നതിന് ഇന്ത്യയിലേക്ക് സർവീസ് നടത്താൻ യു.എ.ഇ വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേന്ദ്രം അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇന്ത്യയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ബുക്കിങ് തുടങ്ങിയ വിമാനക്കമ്പനികൾ പിൻമാറ്റം പ്രഖ്യാപിച്ചതോടെ പ്രവാസികൾ കടുത്ത നിരാശയിലാണ്. ആയിരക്കണക്കിനു പേരാണ് ഇന്ത്യയിലേക്ക് മടങ്ങാൻ യു.എ.ഇയിൽ കാത്തിരിക്കുന്നത്.
ഇവർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. വിമാന സർവീസിനുള്ള വിലക്ക് ഈ മാസം 14 കഴിഞ്ഞും തുടരുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. എമിറേറ്റ്സും എത്തിഹാദും വിദേശ രാജ്യങ്ങളിലേക്ക് സേവന സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചില വിമാന കമ്പനികൾ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചതും നിർത്തി. ഇന്ത്യൻ വിമാനത്താവളങ്ങൾ സാധാരണ വ്യോമ ഗതാഗതത്തിനായി 14 വരെ തുറക്കില്ലെന്നാണ് ദുബൈ യ് ഇന്ത്യൻ കോൺസുൽ ജനറൽ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചത്.
മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് യു.എ.ഇ പി.ആർ.ഒ അസോസിയേഷൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ മാസം 14ന് ലോക്കൗട്ട് പിൻവലിച്ചാലും വിമാന സർവീസ് പുനരാരംഭിക്കുമോ എന്നതാണ് പ്രവാസികളെ ഇപ്പോൾ അലട്ടുന്നത്. ഇക്കാര്യത്തിൽ ഇനിയും വ്യക്തതയില്ല. മറ്റ് രാജ്യക്കാർ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകുേമ്പാൾ ഇന്ത്യ തുടരുന്ന നിേഷധാത്മക നിലപാട് പുന:പരിശോധിക്കണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക