ത്രിപുരയിൽ 200 രൂപ മാത്രം ദിവസക്കൂലിയുള്ള ഗൗതം ദാസ് തന്റെ ആയുഷ്ക്കാല സമ്പാദ്യം മുഴുവന്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വിനിയോഗിച്ചിരിക്കുകയാണ്. ആകെ 10,000 രൂപയാണ് 51 കാരനായ ഗൗതമിന്റെ സമ്പാദ്യം. ഇതില്‍ 8,000 രൂപയും ലോക് ഡൗണില്‍ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് അരിയും സാധനങ്ങളും വാങ്ങാന്‍ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതമിന്റെ ഭാര്യ മരിച്ചിരുന്നു. മക്കള്‍ വേറെ വീട്ടിലാണ് താമസം. അഗര്‍ത്തല,സധുത്തില ഗ്രാമത്തില്‍ ഒരു ചെറിയ മണ്‍വീട്ടിലാണ് ഗൗതം താമസിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും പോലെ ഗൗതമും പരിഭ്രാന്തനായിരുന്നു. തന്നെപ്പോലുള്ള ദിവസവേതനക്കാര്‍ എന്തുചെയ്യും എന്ന് വിചാരിച്ച് ആകുലപ്പെട്ടു.
”ലോക്ക്ഡൗണിന് ശേഷം ഞാൻ വളരെയധികം ആശങ്കാകുലനായിരുന്നു. ലോക്ക്ഡൗണിന് മുമ്പ്, ഞാൻ ശരാശരി 200 രൂപ സമ്പാദിച്ചിരുന്നു. എന്റെ ചെറിയ വരുമാനത്തിൽ നിന്ന് എനിക്ക് 10,000 രൂപ സമ്പാദ്യമുണ്ടായിരുന്നു. ലോക്ക്ഡൗണിലെ എന്റെ ഉപജീവനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരേസമയം എന്നെപ്പോലുള്ള പാവപ്പെട്ട കുടുംബങ്ങളെയും ദൈനംദിന കൂലിത്തൊഴിലാളികളെയും കുറിച്ച് ഞാൻ ചിന്തിച്ചു. എന്റെ ഭാഗത്തുനിന്ന് സാധ്യമായ വിധത്തിൽ അവരെ സഹായിക്കാൻ ഞാൻ ആലോചിച്ചു, ”ദാസ് പറഞ്ഞു.
തന്റെ കയ്യിലുണ്ടായിരുന്ന പണം കൊണ്ട് ആദ്യം അരിയും മറ്റ് പലവ്യഞ്ജനങ്ങളും ദാസ് വാങ്ങിച്ചു. തുടര്‍ന്ന് അത് ചെറിയ പായ്ക്കറ്റുകളിലാക്കി തന്റെ ഉന്തുവണ്ടിയില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു. 160 കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതായി ദാസ് പറഞ്ഞു. ലോക് ഡൗണ്‍ നീട്ടിയാലും താനീ സേവനം തുടരുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക