തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം 88ല്‍നിന്ന് 86 ആയി കുറഞ്ഞു. പാലക്കാട് നഗരസഭയെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. ആഴപ്പുഴയില്‍ മുളക്കുഴ, തണ്ണീര്‍മുക്കം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി.
ആദ്യം അബദ്ധത്തിൽ കടന്നു കൂടിയ ചെങ്ങന്നൂർ നഗരസഭയെയും മുഹമ്മ പഞ്ചായത്തിനെയും ഒഴിവാക്കി. വയനാട്ടില്‍ വെള്ളമുണ്ടയെ ഒഴിവാക്കി. തൃശൂരില്‍ കോടശേരി മാത്രം. കൊല്ലത്ത് മൂന്നെണ്ണം മാത്രം – കൊല്ലം കോര്പറേഷന്, നിലമേല്‍, തൃക്കരുവ.
ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ പലതും പിന്‍വലിച്ചതോടെ പൊലീസും ആരോഗ്യവകുപ്പും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. പൂര്‍ണമായി അടച്ചിട്ടിരിക്കുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. മറ്റിടങ്ങളില്‍ ആവശ്യസര്‍വീസ്, ആശുപത്രി തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. എന്നാല്‍ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.
പത്തനംതിട്ടയിലെ ഹോട്സ്പോട്ട് പട്ടികയും പുതുക്കി. പത്തനംതിട്ട മുനിസിപ്പാലിറ്റി, ചിറ്റാർ, അയിരൂർ, റാന്നി പഴവങ്ങാടി, വടശേരിക്കര, അടൂർ മുനിസിപ്പാലിറ്റി. ജില്ലാ ആശുപത്രി നിലനിന്നതിന്റെ പേരിൽ ഉൾപ്പെടുത്തിയ കോഴഞ്ചേരിയും തുമ്പമണ്ണിലെ രോഗിയുടെ പേരിൽ ഉൾപ്പെടുത്തിയ ഓമല്ലൂരും ഒഴിവാക്കി. ഓമല്ലൂരിലെ രോഗി നെഗറ്റീവായി. കോഴഞ്ചേരി പഞ്ചായത്തിൽ രോഗികളില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക