നാട്ടിലേക്കു വരുന്ന കാര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ പ്രവാസികൾ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. 2 ലക്ഷം ആളുകളെ ക്വാറന്റൈന് ചെയ്യാനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാട്ടിലേക്കു വരുന്ന മുഴുവന്‍ പ്രവാസികളുടേയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. വിദേശത്തു നിന്നും വരുന്നവരെ എയർപോർട്ടിന് അടുത്ത് തന്നെ നിരീക്ഷണത്തിൽ വെക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാനം സൗകര്യം ഒരിക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ പ്രവാസികള്‍ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫില്‍ തങ്ങുന്നവരെ സഹായിക്കാന്‍ മുഴുവന്‍ പ്രവാസി സംഘടനകളും തയ്യാറാകണം, നോര്‍ക്ക ഹെല്പ് ഡസ്കും ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ അവസാനിക്കുന്ന ഘട്ടം വന്നാല്‍ പ്രവാസികള്‍ ഇങ്ങോട്ടെത്തും അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ദിവസങ്ങള്‍ വിശ്രമിക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക