കണ്ണൂർ പാനൂരിലെ പാലത്തായിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകൻ കുനിയിൽ പദ്മരാജൻ കുട്ടിയെ മറ്റൊരാൾക്ക് കൂടി കൈമാറിയതായി മൊഴി. പീഡിപ്പിക്കപ്പെട്ട പത്തുവയസുകാരി ഇതിനെക്കുറിച്ച് മൊഴി നൽകിയിട്ടും ഇയാളെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തമാക്കുന്നു. പൊലീസ് നിരവധി തവണ മൊഴി എടുത്തപ്പോഴാണ് ഒരാൾ കൂടി പീഡിപ്പിച്ചെന്ന കാര്യം പെൺകുട്ടി വ്യക്തമാക്കിയത്. മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
”പദ്മരാജൻ മിഠായിയും ഭക്ഷണവും വാങ്ങി നൽകിയെന്നും സ്കൂട്ടറിൽ കയറ്റി പൊയിലൂരിലെ വീട്ടിൽ കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമത്തെ ആളെയും സംഭവം നടന്ന വീടും കണ്ടാൽ തിരിച്ചറിയുമെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.ക്രൈം ബ്രാഞ്ച് ഇക്കാര്യം അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക