കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടിഷന്‍ ട്രെയിനര്‍ സുചിത്രയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സുചിത്രയെ കൊലപ്പെടുത്തിയ കാമുകന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെട്ട സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭര്‍ത്താവായ കോഴിക്കോട് സ്വദേശി പ്രശാന്താണ് കൊല നടത്തിയത്.
പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ മോഹവും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പാലക്കാട്ടാണ് പ്രശാന്ത് കുടുംബത്തോടൊപ്പം താമസിക്കുന്നത്. പ്രശാന്തുമായി സുചിത്രയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു. സുചിത്രയായിരുന്നു കാമുകനോട് തന്നെ പാലക്കാട്ടേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടതും.
കൊലപാതകം നടക്കുന്നതിന് മുന്‍പ് പാലക്കാട്ടുള്ള അച്ഛനേയും അമ്മയേയും പ്രശാന്ത് തന്ത്രത്തില്‍ കോഴിക്കോട്ടേക്ക് പറഞ്ഞു വിട്ടു. ഇതിന് ശേഷം ഭാര്യയുമായി കൊല്ലത്ത് എത്തി. ഭാര്യയെ കൊല്ലത്തെ വീട്ടിലാക്കി കാമുകിയായ സുചിത്രയുമായി പാലക്കാട്ടേക്ക് തിരിച്ചു മടങ്ങുകയായിരുന്നു. ഇതിന് ശേഷം മൂന്ന് ദിവസം പാലക്കാട്ടെ വീട്ടില്‍ ഇരുവരും ഒരുമിച്ചു താമസിച്ചു. ഇതിനിടെയാണ് തമ്മില്‍ പ്രശ്നമുണ്ടായത്.
പാലക്കാട് എത്തിയ സുചിത്ര പ്രശാന്തിനോട് തനിക്ക് അമ്മയാകന്‍ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രശാന്ത് ഇതിനെ അംഗീകരിച്ചില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതോടെ സുചിത്രയെ കൊലപ്പെടുത്താന്‍ പ്രശാന്ത് തീരുമാനിക്കുകയായിരുന്നു. ഫോണ്‍ കേബിള്‍ കഴുത്തി കുരുക്കി കൊലപ്പെടുത്തിയ ശേഷം സുചിത്രയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ പാതി കത്തിയ ശരീരം കുഴിച്ചു മൂടുകയായിരുന്നു.<img src="https://static.langimg.com/thumb/msid-75448198,width-630,resizemode-4,imgsize
പ്രതികരിക്കാൻ ഇവിടെ എഴുതുക